ഒരു വിഷുദിനത്തിലെ ലിംഗ അസമത്വം
ഒരു വിഷുദിനം. ഉച്ചയ്ക്ക് ശേഷം നാലുപേർ തറവാട്ടിൽ വന്നു—ആ തറവാട്ടിലെ മകൾ, മരുമകന്, മകന്, മരുമകൾ സ്ഥാനങ്ങളിലുള്ളവർ.
വിശേഷങ്ങളൊക്കെ പറഞ്ഞിരുന്ന്, ചായയും കുടിച്ച് അവർ പോകാനിറങ്ങുമ്പോള്‍, ആ തറവാട്ടിലെ മുതിര്‍ന്ന സ്ത്രീ (മുത്തശ്ശി എന്നൊക്കെ പറഞ്ഞാൽ മനസ്സിലുണ്ടാകുന്ന ഒരു ഇമേജില്ലേ, അത് ഉണ്ടാവാതിരിക്കാനാണ് ‘മുതിര്‍ന്ന സ്ത്രീ’ എന്ന് മാത്രം വിശേഷിപ്പിച്ചത്. അതെന്താപ്പോ മുത്തശ്ശീടെ ഇമേജ് വന്നാൽ എന്നല്ലേ. മുഴുവനും വായിക്ക്) നാലുപേര്‍ക്കും വിഷുക്കൈനീട്ടം കൊടുത്തു. നാലുപേരും സന്തോഷത്തോടെ അത് വാങ്ങി.
തിരിച്ച് പോരുന്ന വഴിക്ക് ഭര്ത്താക്കന്മാർ രണ്ടുപേരും തങ്ങള്‍ക്ക് കിട്ടിയ കൈനീട്ടം അവരവരുടെ ഭാര്യമാരുടെ കയ്യിൽ കൊടുത്തു. അപ്പോഴല്ലേ മനസ്സിലായത് ആണുങ്ങള്‍ക്ക് അമ്പത് രൂപ വീതവും, പെണ്ണുങ്ങള്‍ക്ക് പത്ത് രൂപ വീതവും ആണ് കൊടുത്തിരിക്കുന്നത്!
പണമില്ലാഞ്ഞിട്ടല്ല, ആ സ്ത്രീ അങ്ങനെ ചെയ്തത്. അഥവാ പണമില്ലാഞ്ഞിട്ടാണെങ്കിൽ, നാലുപേര്‍ക്കും തുല്യമായി (പത്തോ മുപ്പതോ) കൊടുക്കാമല്ലോ. അതല്ലെങ്കിൽ, തറവാട്ടിലെ മകനും മകള്‍ക്കും കൂടുതലും മരുമക്കള്‍ക്ക് കുറച്ചും (അല്ലെങ്കിൽ തിരിച്ചും) കൊടുക്കാമായിരുന്നു.
വിഷുക്കൈനീട്ടത്തിലും കൂടി ലിംഗ അസമത്വം.
എന്താ ചെയ്ക!
(ഇപ്പോ മനസ്സിലായില്ലേ, ആ സ്ത്രീയെ മുത്തശ്ശി എന്ന് വിളിക്കാതിരുന്നതെന്തുകൊണ്ടാണെന്ന്.)
2 comments:
അത് ഞാനും കുറേ കണ്ടിട്ടുണ്ട് :)
Rare Rose: ആ തലമുറയോടെ ഇതൊക്കെ അവസാനിക്കുമെന്ന് കരുതുന്നു.
Post a Comment